വരണ്ടുണങ്ങി വിണ്ടു കീറിത്തുടങ്ങിയ ഭൂമിയിലെക്കു കാര്‍മുകില്‍ക്കിടയില്‍ നിന്നും പെയ്തൊലിച്ചു തുടങ്ങിയ ജലധാര കണക്കെ.. കാഴ്ച്ചക്കു പരിധി പരത്തിയ അന്തകാരങ്ങളെ വകഞ്ഞു മാറ്റി പ്രതീക്ഷയുടെ പുലര്‍കാല അരുണ കിരണങ്ങള്‍ പ്രകാശം പൊഴിക്കുമ്പോലെ, കര്‍ഷകണ്റ്റെ ഓരോ നിമിഷങ്ങളെയും ഓരോ യുഗങ്ങളായി മാറ്റിയ ആകാംക്ഷകള്‍ക്കറുതി വരുത്തി ഉയര്‍ന്നുപൊങ്ങിയ മുകുളങ്ങള്‍ പോലെ.. ഇതാ ഒരു വസന്തോത്സവം കൂടി പടികയറൂന്നു വിരുന്നുകാരാനെപ്പോലെ.. ദിനേന നേരാ നേരങ്ങളില്‍ സമര്‍പ്പണം നടത്തിയിട്ടും മായ്ക്കപ്പെടാതെ ശേഷിച്ച കനമുള്ള കറകള്‍ തൂത്തെറിയാന്‍ കൊഴിഞ്ഞു പോയ ഗ്രീഷ്മങ്ങളിലും ശിശിരങ്ങളിലും തുടിക്കുന്ന ഹൃദയങ്ങളോടെ തേങ്ങുന്ന മാനസങ്ങളോടെ വീട്ടങ്കണത്തിലേക്കിറങ്ങിച്ചെന്നു വിദൂരതയില്‍ കണ്ണും നട്ടു കാത്തിരിക്കുകയാണു ഈ അഥിതിയുടെ ആഗമനത്തിനു വേണ്ടി.. വിട വാങ്ങിയ ആണ്ടുകളില്‍ മനസ്സകങ്ങളില്‍ വെളിച്ചം നല്‍കാന്‍ വന്ന അഥിതിയെ...













